Connect with us

National

വിവരാവകാശം പാര്‍ട്ടിയിലേക്ക്: എതിര്‍ത്ത് കോണ്‍ഗ്രസ്, അനുകൂലിച്ച് ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: വിവരാവാകാശ നിയമം രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് കൂടി വ്യാപിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ തീരുമാനത്തിനെതിരെ ഭരണകക്ഷിയായ കോണ്‍ഗ്രസ് രംഗത്ത്. ഈ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും അതുകൊണ്ട് അംഗീകരിക്കാനാകാകില്ലെന്നും കോണ്‍ഗ്രസ് വക്താവ് ജനാര്‍ദനന്‍ ദ്വിവേതി പറഞ്ഞു.

അതേമസയം, പ്രതിപക്ഷമായ ബി ജെ പി ഇതിനെ അനുകൂലിച്ച് രംഗത്തെത്തി. രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ പരിധിയില്‍ കൊണ്ടുവരുന്നതിനെതിരെ കോടതി സമീപിക്കില്ലെന്ന് ബി ജെ പി വ്യക്തമാക്കി. സുതാര്യത കൊണ്ടുവരുന്ന ഒന്നിനും പാര്‍ട്ടി എതിരല്ലെന്ന് ബി ജെ പി വക്താവ് ക്യാപ്റ്റന്‍ അഭിമന്യൂ പറഞ്ഞു.

സി പി എമ്മും വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി പി ഐ എം വ്യക്തമാക്കി. സ്വതന്ത്രമായ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചക്ക് ഇത് തടസ്സമാണ് എന്ന് സി പി എം വിലയിരുത്തി. രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥാപനങ്ങളല്ല. ഇക്കാര്യം തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ഫണ്ട് വിവരങ്ങള്‍ വേണ്ട സ്ഥലത്ത് സി പി എം ബോധിപ്പിക്കുന്നുണ്ടെന്നും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അറിയിച്ചു.

Latest