Connect with us

Kerala

ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ രണ്ടു തവണ തന്നെ വന്നു കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. എന്നാല്‍ അത് സോളാര്‍ വിഷയത്തിനായിരുന്നില്ലെന്നും ക്വാറി അസോസിയേഷന്‍ ഭാരവാഹികളോടൊപ്പം ക്വാറി ഉടമകളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാനാണ് അദ്ദേഹം വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ എന്നാണ് ശ്രീധരന്‍ നായരെ കണ്ടതെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. 2012 ജൂലൈ ഒന്‍പതിനാണോ ശ്രീധരന്‍ നായരെ കണ്ടത് എന്ന തോമസ് ഐസക്കിന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല.ജോപ്പന് ശ്രീധരന്‍ നായര്‍ പണം കൊടുത്തു എന്ന് പറയുന്ന തിയതിയിലാണോ മുഖ്യമന്ത്രി ശ്രീധരന്‍ നായരെ കണ്ടത് എന്ന കാര്യം ഇനിയും വ്യക്തമാകാനുണ്ട്.

ഇതിനിടെ സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനും പങ്കുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ പത്രങ്ങളില്‍ വാര്‍ത്തയായി വന്നതാണെന്നും. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഹരി എത്രയാണെന്ന് വ്യക്തമാക്കണമെന്നും വി.എസ് പറഞ്ഞു.