Connect with us

Kerala

ഒരു കെട്ടുകഥ കൂടി പൊളിഞ്ഞു: പിണറായി, കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരന്‍: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് സി പി എമ്മുകാരല്ലെന്ന് വ്യക്തമായെന്നും അതോടെ ഒരു കെട്ട്കഥ കൂടി പൊളിഞ്ഞുവെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തിന് പിന്നിലെ യഥാര്‍ഥ പ്രതികളെ കണ്ടുപിടിക്കണം. ശാരീരിക ആക്രമണം സി പി എം ശൈലിയല്ലെന്നും പിണറായി വ്യക്തമാക്കി.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരനായ കുഞ്ഞിമുഹമ്മദാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കുഞ്ഞുമുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കല്ലുമായി പോലിസിന് അടുത്ത് നിന്നവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. ആക്രമണം നടന്നോട്ടെ എന്ന് പോലീസ് കരുതിയിന്റെ തെളിവാണിത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് വേഗം കുറച്ച് ഓടേണ്ടി വന്നപ്പോള്‍ പിറകിലുണ്ടായിരുന്ന റിംഗ് റൗണ്ട് പോലീസ് എന്തുകൊണ്ട് സംരക്ഷണം നല്‍കിയില്ല, മുഖ്യമന്ത്രിയുടെ ഗണ്‍മാനെ എന്തുകൊണ്ട് അദ്ദേഹത്തോടൊപ്പം വാഹനത്തില്‍ കയറ്റിയില്ല തുടങ്ങിയ ചോദ്യങ്ങളും കോടിയേരി ഉന്നയിച്ചു. സംഭവത്തില്‍ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest