Connect with us

Kerala

സരിതയുടെ ഉന്നതരുമൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തുവിടും: ബിജുവിന്റെ അഭിഭാഷകന്‍

Published

|

Last Updated

കൊല്ലം: സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായരുടെയും ഉന്നതരുടെയും ദൃശ്യങ്ങള്‍ താന്‍ കണ്ടുവെന്നും ബിജു രാധാകൃഷ്ണന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പുറത്തുവിടുമെന്നും ബിജുവിന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു. ഒരു കേന്ദ്ര മന്ത്രി ഉള്‍പ്പെടെ മൂന്ന് മന്ത്രിമാരുടെയും ഒരു പോലീസ് ഉന്നതന്റെയും ദൃശ്യങ്ങളാണ് താന്‍ കണ്ടതെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പോലീസ് ഉന്നതന്റെ വീട്ടില്‍ വെച്ചും തേക്കടി ഗസ്റ്റ്ഹൗസില്‍ വെച്ചും ഡല്‍ഹിയില്‍ വെച്ചും സരിതയുമായി ഉന്നതര്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നത് ദൃശ്യങ്ങളിലുണ്ട്. ഇക്കാര്യങ്ങള്‍ സരിത എഴുതിവെച്ച ഡയരിയും പെന്‍ഡ്രൈവും തന്റെ പക്കലുണ്ട്. ബിജുവിന്റെ രേഖാമൂലമുള്ള അനുമതി ലഭിച്ചാല്‍ അവ ഉടന്‍ പുറത്തുവിടും. ബിജുവിന്റെ അനുമതിക്കായി ഇന്നും ശ്രമം നടത്തിയിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. തന്റെ ഫോണ്‍ ചോര്‍ത്തുന്നതായും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും ജേക്കബ് മാത്യു ആരോപിച്ചു.

സോളാര്‍ കേസില്‍ പ്രതിയായ സരിത കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പീഡിപ്പിക്കപ്പെട്ടതായും മന്ത്രിമാരുടേത് അടക്കമുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തിയതായും എസി ജെ എം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവ താന്‍ രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എ സി ജെ എമ്മിന്റെ ഈ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സരിത കോടതിയില്‍ വെളിപ്പെടുത്തിയത് മൂന്ന് മന്ത്രിമാരുടെ പേരുകളാണെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണന്‍ രംഗത്തെത്തി. എന്നാല്‍ ലൈംഗീക ചൂഷണം നടന്നിട്ടില്ലെന്നും ഇത് സംബന്ധിച്ച് ബിജുവിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്നും വ്യക്തമാക്കി സരിതയും എത്തി. ഇതിനെല്ലാം പിറകെയാണ് സരിതയും ഉന്നതരുമൊത്തുള്ള ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന വാദവുമായി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.

Latest