Connect with us

Palakkad

ശശീന്ദ്രന്റെയും മക്കളുടെയും കൊലപാതകം: നിജസ്ഥിതി പുറത്തുകൊണ്ടുവരണം- വി എം സുധീരന്‍

Published

|

Last Updated

പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും മക്കളുടെയും കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും മലബാര്‍ സിമന്റ്‌സിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നതിനും സര്‍ക്കാര്‍ ആത്മാര്‍ഥമായി ഇടപെടണമെന്നും ഒരു പ്രത്യേക ടീമിനെ അന്വേഷണത്തിന് ചുമതല ഏല്‍പ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
ശശീന്ദ്രന്‍ വധത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എം സി എല്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി കലക്ടറേറ്റിന് മുമ്പില്‍ സംഘടിപ്പിച്ച അനുസ്മരണ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. പി എസ് പണിക്കര്‍ അധ്യക്ഷത വഹിച്ചു.
വിവിധ പൗരാവകാശ പ്രവര്‍ത്തകരായ ജോയ് കൈതാരം, ഇ ജി ഗോപാലകൃഷ്ണ പണിക്കര്‍, എം ജോസഫ് ജോണ്‍, ഇന്ത്യനൂര്‍ ഗോപി, ടി മുഹമ്മദ് വേളം, മുതലാംതോട് മണി, ഡോ. എം എന്‍ അന്‍വറുദീന്‍, പി കെ നാരായണന്‍, പാണ്ടിയോട് പ്രഭാകരന്‍, പ്രദീപ, കെ ഗുരുവായൂരപ്പന്‍, എം സുലൈമാന്‍, ഡോ. വി സനല്‍ കുമാര്‍, കെ എ രാജഗോപി, അഡ്വ. ജി ഷാജി, വി വേണുഗോപാല്‍, മുഹമ്മദലി, കെ എ രാമകൃഷ്ണന്‍, ഡോ. എം എന്‍ കുറുപ്പ്, പി ലുഖ്മാന്‍, എം ബാല മുരളി സംസാരിച്ചു.

Latest