Connect with us

Kerala

കേരളത്തിന് ആശ്വാസമായി ക്‌സതൂരിയില്‍ കരട് വിജ്ഞാപനം

Published

|

Last Updated

ന്യൂഡല്‍ഹി: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമെന്ന് കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം. കേരളത്തില്‍ 9,993.7 ചതുരശ്രകിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല പ്രദേശമാണ്. ഇതില്‍ 9,107 ചതുരശ്രകിലോമീറ്റര്‍ വനവും, വനേതര മേഖല 886.7 ചതുരശ്രകിലോമീറ്ററുമാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പാറ, മണല്‍ ഖനനം അനുവദനീയമല്ല.

പരിസ്ഥിത ലോല മേഖലകളുടെ അതിര്‍ത്തി നിര്‍ണയിക്കണെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഭേദഗതികള്‍ ഉള്‍ക്കൊള്ളിച്ചാണ് കരട് വിജ്ഞാപനം പുറത്തിറത്തിയിരിക്കുന്നത്. പ്രാദേശിക ജനതയുടെ പങ്കാളിത്തം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പരിഗണിക്കണമെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അന്തിമ വിജ്ഞാപനം പുറത്തിറങ്ങുമ്പോള്‍ മാത്രമേ ഈ മാറ്റങ്ങള്‍ വരികയുള്ളൂ. അതുവരെ പരിസ്ഥിതി ലോല മേഖലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് നവംബര്‍ 13ന് പുറത്തിറക്കിയ ഉത്തരവ് നിലനില്‍ക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി വി രാജഗോപാലന്‍ പറഞ്ഞു. കരട് വിജ്ഞാപനത്തോടെ നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കില്ലെന്ന മന്ത്രി വീരപ്പമൊയ്‌ലിയുടെ പ്രസ്താവന തെറ്റാണെന്ന് തെളിയിക്കുന്നതാണ് സെക്രട്ടറിയുടെ നിലപാട്.

 

Latest