Connect with us

National

ഝാർഖന്ധിൽ മാവോയിസ്റ്റ് ആക്രമണത്തിൽ എട്ട് മരണം

Published

|

Last Updated

ധുംക്ക: ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ അടക്കം 8 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 12 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബില്‍ തട്ടി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് പൊട്ടിത്തെറിക്കുകയായിരുന്നു. ശിഖരിപാര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അസ്‌നജോര്‍ ഗ്രാമത്തില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.

വോട്ടെടുപ്പിന് ശേഷം ധുംക്കയിലേക്ക് മടങ്ങുകയായിരുന്ന ഉദ്യോസ്ഥരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആരംഭിച്ച ശേഷം ഝാര്‍ഖണ്ഡില്‍ നടക്കുന്ന രണ്ടാമത്തെ മാവോയിസ്റ്റ് ആക്രമണമാണിത്. ഏപ്രില്‍ 12ന് ഉണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.