Connect with us

International

ഇമ്രാന്‍ഖാനു നേരെ വെടിവെയ്പ്പ്

Published

|

Last Updated

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവും മുന്‍ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനു നേരെ വെടിവെയ്പ്പ്. എന്നാല്‍ ഇമ്രാന്‍ഖാന്‍ സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ട്. പാക് സര്‍ക്കാറിനെതിരെ നടത്തുന്ന പ്രക്ഷോഭ റാലിക്കിടയിലാണ് വെടിവെയ്പ്പ്. ലാഹോറില്‍ നിന്ന് ഇസ്‌ലാമാബാദിലേക്കുള്ള യാത്രക്കിടയില്‍ ഗുജ്രാന്‍വാലയില്‍വെച്ചാണ് ആക്രമണം.
പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജിയാവശ്യപ്പെട്ട് രാജ്യത്ത് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയാണ് ഇമ്രാന്‍ഖാന്‍.

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീകെ അല്‍ ഖുദാരിയും മറ്റൊരു പാര്‍ട്ടിയായ പാകിസ്ഥാനി അവാമി തെഹ്‌രീകും സംയുക്തമായിട്ടാണ് റാലി സംഘടിപ്പിക്കുന്നത്. ഇമ്രാനെതിരായ ആക്രമണത്തില്‍ രോഷാകുലരായ അനുയായികളും സര്‍ക്കാര്‍ അനുകൂല പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ സുരക്ഷ ശക്തമാക്കി.
റാലി ഇസ്‌ലാമാബാദില്‍ എത്തുന്നതോടെ നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരമിരിക്കാനാണ് ഇമ്രാന്‍ഖാന്റെ തീരുമാനം.

Latest