Connect with us

National

ജയലളിത പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യം

Published

|

Last Updated

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യം. കോയമ്പത്തൂരിലെ പാര്‍ട്ടി അംഗമായ കെ രാമസുബ്രഹ്മണ്യനാണ് ആവശ്യവുമായി രംഗത്തെത്തിയത്. ആവശ്യം ഉന്നയിച്ച് അദ്ദേഹം ജയലളിതക്ക് കത്തയച്ചു.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന്റെ ധാര്‍മികത ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണം. ഇതിലൂടെ ജയലളിത പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്ക് മാതൃകയാകണമെന്നും സുബ്രഹ്മണ്യം കത്തില്‍ ആവശ്യപ്പെട്ടു. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും പാര്‍ട്ടിയുടെ നേതാവ് ജയലളിത തന്നെയായിരിക്കും. നിരപരാധിത്വം തെളിയിച്ച് നേതൃത്വത്തിലേക്ക് മടങ്ങിവരികയാണ് വേണ്ടത്. പാര്‍ട്ടിയില്‍ നിന്ന് ആദ്യമായി ഇങ്ങനെയൊരു ആവശ്യം ഉയര്‍ന്നത് എഐഎഡിഎംകെ നേതാക്കളെ ഞെട്ടിച്ചു. മറ്റു നേതാക്കളാരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 2010ലാണ് ബിഎസ്പി നേതാവായിരുന്ന രാമസുബ്രഹ്മണ്യം എഐഎഡിഎംകെയില്‍ ചേര്‍ന്നത്.