Connect with us

Kerala

കോഴ വാങ്ങുമ്പോള്‍ മാണിയുടെ ഭാര്യ സാക്ഷിയെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി ബാറുടമകളില്‍ നിന്ന് കോഴ കൈപ്പറ്റുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും സാക്ഷിയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ബാര്‍കോഴ വിവാദത്തില്‍ അന്വേഷണം സര്‍ക്കാര്‍ നീട്ടികൊണ്ടുപോകുന്നത് മാണിയെ രക്ഷിക്കാനാണ്. ക്വിക്ക് വെരിഫിക്കേഷന്‍ എന്നു പറഞ്ഞ് മൂന്ന് മാസമാണ് പരിശോധന നടത്തുന്നത്. ഇത് മാണിയെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്നും വി എസ് ആരോപിച്ചു.
കെ എം മാണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഫ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു മുന്നണി നേതാക്കളും മാര്‍ച്ചില്‍ സംസാരിച്ചു. ജില്ലാ കലക്ടറേറ്റുകളിലേക്കും എല്‍ഡിഎഫ് മാര്‍ച്ച് നടത്തി.