Connect with us

Kerala

സുനന്ദയുടെ മരണം: സത്യം പുറത്തുവരണം - ശശി തരൂര്‍

Published

|

Last Updated

ശശി തരൂര്‍ തൃശൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

തൃശൂര്‍: സുനന്ദ പുഷ്‌കറുടെ മരണം സംബന്ധിച്ച സത്യാവസ്ഥ പുറത്തുവരണമെന്ന് ഭര്‍ത്താവും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍. അന്വേഷണം പുരോഗമിക്കുന്നതിനാലാണ് ഇതുവരെ മൗനം പാലിച്ചതെന്നും തരൂര്‍ തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചതിന് ശേഷം ഇതാദ്യമായാണ് തരൂര്‍ പരസ്യമായി പ്രതികരിക്കുന്നത്.

ഇതുവരെയുള്ള അന്വേഷണത്തില്‍ ആശങ്കകള്‍ പലതുമുണ്ട്. പല ചോദ്യങ്ങളും മനസ്സില്‍ ഉയരുന്നുണ്ട്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് താനും സുനന്ദയുടെ കുടുംബവും കരുതിയിരുന്നില്ല. കൊലപാതകമാണെന്ന വിവരം ഞെട്ടിച്ചു. പരസ്യവിവാദത്തിന് താന്‍ ആഗ്രഹിക്കുന്നില്ല. സത്യം പുറത്തുവരികയാണ് വേണ്ടത്. പരസ്യമായി പൊതുവേദിയില്‍ ചര്‍ച്ച നടത്തുന്നത്  പോലീസിനെ അപമാനിക്കുന്നതിന് തുല്യമാണ്. അന്വേഷണവുമായി എല്ലാ നിലക്കും സഹകരിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.

സുനന്ദ മരിച്ച സമയം തന്നെ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തര മന്ത്രിക്ക് താന്‍ കത്തയച്ചിരുന്നുവെന്നും തരൂര്‍ പറഞ്ഞു.

Latest