Connect with us

Kerala

മുന്നണിയില്‍ നിന്ന് പുറത്താക്കിയാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍: ബാലകൃഷ്ണപിള്ള

Published

|

Last Updated

തിരുവനന്തപുരം: തനിക്ക് ഭയമില്ലെന്നും മുന്നണിയില്‍ നിന്ന് പുറത്താക്കുമെങ്കില്‍ പുറത്താക്കട്ടേയെന്നും ബാലകൃഷ്ണപിള്ള. പുറത്താക്കിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ ഇരുന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് ധാര്‍മ്മികതയല്ലെന്നും പിള്ള പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ കണ്ടത് സെപ്റ്റംബര്‍ 28നാണ്. ബിജു രമേശ് വെളിപ്പെടുത്തല്‍ നടത്തിയത് നവംബര്‍ ഒന്നിനാണ്. അതിന്‌ശേഷം ഉമ്മന്‍ചാണ്ടിയെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞത് ശരിയാണ്. മുമ്പ് കണ്ടപ്പോള്‍ പറഞ്ഞെന്നാണ് ഫോണില്‍ പറഞ്ഞത്. ഫോണ്‍ സംഭാഷണം പുറത്തുവിട്ട ബിജു രമേശിന്റെ നടപടി മാന്യതക്ക് നിരക്കാത്തതാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
ബാറുടമ ബിജു രമേശ് ഇന്നലെ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തില്‍ മാണിയെ വിടരുതെന്നും മറ്റുചിലരില്‍ നിന്ന് മാണി കൈക്കൂലി വാങ്ങിയെന്നും പിള്ള പറയുന്നുണ്ട്. ഇതോടെയാണ് കേരളാ കോണ്‍ഗ്രസ് (എം) പിള്ളയെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.