Connect with us

Ongoing News

ത്രിരാഷ്ട്ര പരമ്പര: ഓസ്‌ട്രേലിയ ചാമ്പ്യന്‍മാര്‍

Published

|

Last Updated

പെര്‍ത്ത്: ത്രിരാഷ്ട്ര ടൂര്‍ണമെന്റ് ഫൈനലില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്തു. 112 റണ്‍സിനാണ് ഓസീസിന്റെ വിജയം. 95 റണ്‍സും നാല് വിക്കറ്റും നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് കളിയിലെ കേമന്‍. മിച്ചല്‍ സ്റ്റാര്‍കാണ് ടൂര്‍ണമെന്റിലെ താരം.
ടോസ് നേടി ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ ആരോണ്‍ ഫിഞ്ച് പുറത്തായി. 60 റണ്‍സെടുക്കുന്നതിനിടെ ഓസീസിന് നാല് വിക്കറ്റ് നഷ്ടമായെങ്കിലും മാര്‍ഷും മാക്‌സ്‌വെല്ലും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മാര്‍ഷ് 60 റണ്‍സ് നേടി. 50 റണ്‍സ് നേടി പുറത്താകാതെ നിന്ന ഫോക്‌നറാണ് അര്‍ധ സെഞ്ച്വറി നേടിയ മറ്റൊരു ബാറ്റ്‌സ്മാന്‍. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് ഓസീസ് നേടിയത്. സ്റ്റുവര്‍ട്ട ബ്രോഡ് മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിലും ഓസീസിന് വെല്ലുവിളി ഉയര്‍ത്താനായില്ല. 33 റണ്‍സ് നേടിയ രവി ബൊപാരയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബാറ്റിങ്ങില്‍ തിളങ്ങിയ മാക്‌സ്‌വെല്‍ തന്നെ നാല് വിക്കറ്റ് നേടി ബൗളിങ്ങിലും ഓസീസിനായി തിളങ്ങി. മിച്ചല്‍ ജോണ്‍സണ്‍ മൂന്നും ഹേസല്‍വുഡ് രണ്ടും വിക്കറ്റും നേടി. ഒരു മത്സരവും തോല്‍ക്കാതെയാണ് ഓസീസിന്റെ കിരീട നേട്ടം. കളിച്ച മത്സരങ്ങളെല്ലാം തോറ്റ് ഇന്ത്യ നേരത്തെ പുറത്തായിരുന്നു.