Connect with us

National

എഎപി പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും

Published

|

Last Updated

ന്യൂഡല്‍ഹി: വൈദ്യുതി നിരക്ക് പകുതിയാക്കുകയും വീടുകളില്‍ 20000 ലിറ്റര്‍ ജലം സൗജന്യമാക്കുകയും ചെയ്ത എഎപി സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്ത്. ഇത് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇരു പാര്‍ട്ടികളും ആരോപിച്ചു. ഇത് കണക്കുകള്‍കൊണ്ടുള്ള കളി മാത്രമാണെന്ന് ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത ആരോപിച്ചു.
ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ആവശ്യമാണ്. പദ്ധതി ലഭ്യമാക്കണമെങ്കില്‍ വീടുകളില്‍ വൈദ്യുതി മീറ്റര്‍ ആവശ്യമാണ്. എന്നാല്‍ മീറ്ററുകള്‍ ഇല്ലാത്ത വീടുകളില്‍ പദ്ധതി എങ്ങനെ എത്തിക്കുമെന്ന് ബിജെപി നേതാവ് സതീഷ് ഉപാധ്യായ ചോദിച്ചു.
സാമ്പത്തിക മായാജാലം കാണിച്ച് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് എഎപി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മുകേഷ് ശര്‍മ പറഞ്ഞു.

Latest