Connect with us

Kerala

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം: നിലപാട് കടുപ്പിച്ച് ആര്‍എസ്പി

Published

|

Last Updated

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെ ചൊല്ലി യുഡിഎഫില്‍ വിവാദം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് നിലപാട് കടുപ്പിച്ച് ആര്‍എസ്പി രംഗത്തെത്തി. സ്ഥാനം നല്‍കിയില്ലെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് ആര്‍എസ്പിയുടെ നിലപാട്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു.

കോണ്‍ഗ്രസിലെ പാലോട് രവിയെ ഡെപ്യൂട്ടി സ്പീക്കറാക്കാനുള്ള നീക്കമാണ് ആര്‍എസ്പിയെ ചൊടിപ്പിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് തീരുമാനമെടുക്കുകയാണെങ്കില്‍ നിലപാട് കടുപ്പിക്കുമെന്നാണ് ആര്‍എസ്പി പറയുന്നത്. മൂന്ന് എംഎല്‍എമാര്‍ ഉള്ള തങ്ങള്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നതില്‍ തെറ്റില്ല. അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മികച്ച വിജയത്തില്‍ ആര്‍എസ്പിക്കും പങ്കുണ്ടെന്നും നേതാക്കള്‍ പറയുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിന് ആര്‍എസ്പിക്ക് അവകാശമുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോണും പറഞ്ഞു. കോണ്‍ഗ്രസിന്റെ തീരുമാനം അറിഞ്ഞ ശേഷമേ ആര്‍എസ്പി കടുത്ത നിലപാടിലേക്ക് പോകുകയുള്ളു.

 

Latest