Connect with us

Kerala

രണ്ടാം ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായി; ഫലമറിയാന്‍ ഒരു ദിവസത്തെ കാത്തിരിപ്പ്

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായി. ഏഴ് ജില്ലകളിലേക്ക് ഇന്ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. 74 ശതമാനം പേരാണ് രണ്ടാംഘട്ടത്തില്‍ സമ്മദിദാനാവകാശം വിനിയോഗിച്ചത്. വിവിധ ജില്ലകളിലെ പോളിങ് ശതമാനം ഇങ്ങനെ മലപ്പുറം-74, പാലക്കാട്-77 തൃശൂര്‍ -71, എറണാകുളം- 73, കോട്ടയം-77, ആലപ്പുഴ- 77, പത്തനംതിട്ട-71. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. അതിനിടെ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് റീപോളിംഗ് പ്രഖ്യാപിച്ച 114 ബൂത്തുകളില്‍ നാളെ റീപോളിംഗ് നടക്കും.

മലപ്പുറത്ത് വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍ കാരണം ചിലയിടങ്ങളില്‍ രണ്ട് മണിക്കൂറിലധികം വോട്ടിങ് തടസ്സപ്പെട്ടു. ഇവിടങ്ങളില്‍ റീ പോളിങ് പ്രഖ്യാപിച്ചിരിക്കുകയാണ്.

അന്തിമ ഘട്ടത്തില്‍ 12,651 വാര്‍ഡുകളിലേക്ക് 44,388 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 1.39 കോടി വോട്ടര്‍മാര്‍ ഇന്ന് സമ്മദിദാനം വിനിയോഗിച്ചു. ഏഴ് ജില്ലകളിലായി 19328 പോളിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കിയിരുന്നു. പഞ്ചായത്തുകളില്‍ 16681, നഗര മേഖലയില്‍ 2647 എന്നിങ്ങനെയാണ് പോളിംഗ് സ്‌റ്റേഷനുകളുടെ വിന്യാസം. പുതിയതായി രൂപവത്കരിച്ച പന്തളം, ഹരിപ്പാട്, എറ്റുമാനൂര്‍, ഈരാറ്റുപേട്ട, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വടക്കാഞ്ചേരി, തിരൂരങ്ങാടി മുനിസിപ്പാലിറ്റികളിലും ഇന്നാണ് വോട്ടെടുപ്പ് നടന്നത്.

Latest