Connect with us

National

ജയലളിതക്കെതിരായ കേസ്; അന്തിമ വിചാരണ ഫെബ്രു. രണ്ട് മുതല്‍

Published

|

Last Updated

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്തിമ വിചാരണ ഫെബ്രുവരി രണ്ട് മുതല്‍ ആരംഭിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസിന്റെ കര്‍ണാടകയിലേക്ക് മാറ്റിയിരുന്നു. പിന്നീട് സ്വത്തുകേസില്‍ ജയലളിതയെ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത കര്‍ണാടക സര്‍ക്കാറാണ് സുപ്രീംകോടതിയിയെ സമീപിച്ചത്. ജയലളിതക്കെതിരെയുള്ള സ്വത്തുകേസില്‍ അടിസ്ഥാനമില്ലെന്നും കണക്കുകള്‍ പലതും പെരുപ്പിച്ചുകാണിച്ചതാണെന്നുമായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഹൈക്കോടതി വിധിയില്‍ ഒരുപാട് പിഴവുകള്‍ ഉണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം.

Latest