Connect with us

Gulf

യു എ ഇയില്‍ 20 ശതമാനം പേരും പ്രമേഹ രോഗികള്‍

Published

|

Last Updated

സാലെ അഹമ്മദ് മുഹമ്മദ് അല്‍ബദാവി

ദുബൈ: യു എ ഇയില്‍ ജനസംഖ്യയുടെ 20 ശതമാനം പ്രമേഹ രോഗികളാണെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രമേഹത്തിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കാനാണ് തീരുമാനം.

യുഎഇയില്‍ ഇരുപത് വയസിന് മുകളിലുള്ള വരില്‍, 20 ശതമാനം പേര്‍ക്ക് പ്രമേഹ രോഗം ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ ദുബൈ മേഖലയുടെ ബോധവല്‍ക്കരണ പരിപാടികളുടെ മേധാവി സാലെ അഹമ്മദ് മുഹമ്മദ് അല്‍ബദാവിയാണ്, ഇക്കാര്യം അറിയിച്ചത്. മോശം ഭക്ഷണക്രമം, വ്യായാമ കുറവ്, ഭക്ഷണത്തില്‍ ഇലവര്‍ഗങ്ങളുടെ കുറവ്, പുകവലി എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളെന്നും അല്‍ ബദാവി പറഞ്ഞു. യുഎഇ ഭരണക്കൂടം ഈ വിഷയത്തിന് വലിയ പരിഗണനയാണ് നല്‍കുന്നത്. ഇതിനായി , പ്രത്യേക നയം രൂപീകരിച്ചിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ, വിവിധ തലങ്ങളില്‍ മികച്ച ബോധവല്‍ക്കരണം ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു.
നിലവില്‍, അറബ് സമൂഹത്തിന് ഇടയിലാണ് പ്രമേഹ രോഗം കൂടുതലായി കണ്ടു വരുന്നത്. ബോധവല്‍ക്കരണത്തില്‍, ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശ സമൂഹത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു. ദുബായില്‍ നടക്കുന്ന, ദുബൈ ടൂര്‍ എന്ന സൈക്കിളോട്ട മത്സരത്തിലും പ്രമേഹത്തിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നു.