Connect with us

International

ഉസാമ ബിന്‍ ലാദന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍

Published

|

Last Updated

വാഷിംഗ്ടണ്‍: അൽഖാഇദ നേതാവ് ഉസാമ ബിന്‍ ലാദന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വാര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. മോസ്‌കോ ട്രൈബ്യൂണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്‌നോഡന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബഹ്മാസിലെ ദ്വീപിലാണ് ഉസാമ ജീവിച്ചിരിക്കുന്നതെന്നും സ്‌നോഡന്‍ പറയുന്നു.

2011ല്‍ പാക്കിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഓപ്പറേഷനില്‍ ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളെയാണ് സ്‌നോഡന്‍ നിഷേധിക്കുന്നത്. 2013ല്‍ ബഹ് മാസിലെ വില്ലയില്‍ അഞ്ച് ഭാര്യമാരോടുമൊപ്പം ഉസാമ ഉണ്ടായിരുന്നുവെന്ന് സ്‌നോഡന്‍ ഉറപ്പിച്ചു പറയുന്നു.

സിഐഎക്ക് വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഉസാമ ഇപ്പോഴും അവരുടെ ഇപ്പോഴും അവരുടെ പേരോളില്‍ ഉണ്ടെന്നും പ്രതിഫലം പറ്റുന്നുണ്ടെന്നും സ്‌നോഡന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രതിമാസം ഒരു ലക്ഷത്തിലധികം ഡോളര്‍ വരുമാനം ഉസാമക്ക് സിഐഎയില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും സ്‌നോഡന്‍ പറഞ്ഞു. ഈ പണം ബിന്‍ലാദന്റെ നസാവുവിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് ക്രഡിറ്റ് ചെയ്യപ്പെടുന്നത്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ട്. പാക് ചാര സംഘടനയുമായി ചേര്‍ന്ന് ഉസാമയുടെ വ്യാജമരണം സൃഷ്ടിക്കുകയായിരുന്നു അമേരിക്കയെന്നും അദ്ദേഹം പറയുന്നു.

താടിയും മിലിട്ടറി ജാക്കറ്റും ഉപേക്ഷിച്ചതിനാല്‍ ഉസാമയെ ഇപ്പോള്‍ ആരും തിരിച്ചറിയില്ലെന്നും സ്‌നോഡന്‍ പറഞ്ഞു.