Connect with us

Kozhikode

തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയറാകും

Published

|

Last Updated

കോഴിക്കോട്: തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് കോര്‍പറേഷന്റെ പുതിയ മേയറാകും.ഇന്നലെ ചേര്‍ന്ന സി പി എം ജില്ലാകമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്. ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം സി പി എം സംസ്ഥാനകമ്മിറ്റിയെടുക്കും. ചക്കോരത്തുകുളം വാര്‍ഡില്‍ നിന്നും കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തോട്ടത്തില്‍ രവീന്ദ്രന്‍ നേരത്തെ മേയര്‍, ഡപ്യൂട്ടി മേയര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റാണ്.

പൊതുസമ്മതനെന്നതിനാലാണ് തോട്ടത്തിലിനെ പരിഗണിക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചത്.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം രാധാകൃഷ്ണന്‍, കൗണ്‍സില്‍ പാര്‍ട്ടി നേതാവും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ കെ വി ബാബുരാജ് എന്നിവരുടെ പേരുകളും സജീവമായി പരിഗണിച്ചെങ്കിലും ചര്‍ച്ചകള്‍ക്കൊടുവിലാണ് തോട്ടത്തിന് അനുകൂലമായ തീരുമാനം ഉണ്ടായത്.മേയറായിരുന്ന വി കെ സി മമ്മദ്്കോയ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം എല്‍ എ ആയതോടെ മേയര്‍ സ്ഥാനം രാജിവച്ചിരുന്നു.മേയര്‍ തിരഞ്ഞെടുപ്പ് ഈമാസം ഒന്‍പതിനു നടക്കും. ജില്ലാ കലക്ടറായിരിക്കും വരണാധികാരി.