Connect with us

National

മഅ്ദനിയെ കേരളത്തിലേക്ക് വിടരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബെംഗളുരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് കര്‍ണാട സര്‍ക്കാര്‍ അബ്ദുന്നാസര്‍ മഅ്ദനിക്കെതിരെ സുപ്രീം കോടതിയില്‍. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ മഅ്ദനി ശ്രമിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മഅ്ദനിക്കെതിരായ കര്‍ണാടക സര്‍ക്കാറിന്റെ നീക്കം.
മഅ്ദനിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഉള്ളതെന്നും അദ്ദേഹത്തെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നും സത്യവാങ്മൂലത്തില്‍ കര്‍ണാകട സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സക്കായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ അപേക്ഷയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മഅ്ദനിയെ കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ അദ്ദേഹം കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരു സ്ഫാടന കേസിലേതടക്കം അബ്ദുന്നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുന്നതിന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുതിയ ബഞ്ച് രൂപവത്കരിച്ചിരുന്നു. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്നതാണ് പുതിയ ബഞ്ച്. ജസ്റ്റിസ് ജെ ചെലമേശ്വര്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ ബഞ്ച് രൂപവത്കരിച്ചിരിക്കുന്നത്.

Latest