Connect with us

International

കാമുകിയുടെ കൊല: ഓസ്‌കാര്‍ പിസ്റ്റോറിയസിന് ആറ് വര്‍ഷം തടവ്

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ്: കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ബ്ലേഡ് റണ്ണര്‍ എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ആറ് വര്‍ഷം തടവ് ശിക്ഷ. കൃത്രിമക്കാലുകൊണ്ട് ഓടി ലോകത്തെ വിസ്മയിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റാണ് പിസ്റ്റോറിയസ് പ്രിട്ടോറിയ ഹൈക്കോടതി ജഡ്ജി തോകോസിലെ മസിപയാണ് ശിക്ഷയില്‍ വിധി പ്രഖ്യാപിച്ചത്.
OSCAR PISTORIUS 22013-ലെ വാലന്റൈന്‍ ദിനത്തിലാണ് ലോകത്തെ നടുക്കിയ സംഭവമുണ്ടായത്. തന്റെ കാമുകന് അപ്രതീക്ഷിത സമ്മാനം നല്‍കാന്‍ രാത്രിയില്‍ എത്തിയ കാമുകി റീവ സ്റ്റീന്‍കാമ്പിനെ കൊള്ളക്കാര്‍ എന്നു തെറ്റിദ്ധരിച്ച് പിസ്റ്റോറിയസ് വെടിവയ്ക്കുകയായിരുന്നു. റീവ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് അറസ്റ്റിലായ പിസ്റ്റോറിയസിന് മേല്‍ ദക്ഷിണാഫ്രിക്കന്‍ പോലീസ് കൊലക്കുറ്റം ചുമത്തുകയായിരുന്നു.
കൊലക്കുറ്റത്തിന് ദക്ഷിണാഫ്രിക്കയില്‍ കുറഞ്ഞ ശിക്ഷ 15 വര്‍ഷം തടവാണ്. താന്‍ മനപൂര്‍വം ചെയ്തതല്ലെന്ന പിസ്റ്റോറിയസിന്റെ വാദം കണക്കിലെടുത്ത് നേരത്തെ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ വിധി ചോദ്യം ചെയ്ത് റീവയുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് ആറ് വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുന്നത്. വിധി കേള്‍ക്കാന്‍ പിസ്റ്റോറിയസിന്റെ സഹോദരിയും റീവയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. പിസ്റ്റോറിയസ് കാമുകിയെ വെടിവച്ചത് മനപൂര്‍വമല്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇന്നത്തെ വിധിയും. വിധി കേട്ടതോടെ പിസ്റ്റോറിയസിന്റെ സഹോദരി എയ്മി നിറകണ്ണുകളോടെ കോടതി വിട്ടു.

Latest