Connect with us

National

സാക്കിര്‍ നായിക്കിന്റെ തലവെട്ടുന്നവര്‍ക്ക് 50 ലക്ഷം രൂപ നല്‍കുമെന്ന് സാധ്വി പ്രാചി

Published

|

Last Updated

ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ തലവെട്ടുന്നവര്‍ക്ക് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി 50 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. സാക്കിര്‍ നായിക്ക് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണ്. മതപണ്ഡിതന്‍ ചമഞ്ഞ് തീവ്രവാദികളെ ആക്രമണത്തിന് തയ്യാറെടുപ്പിക്കുകയാണ് സാക്കിര്‍ നായിക്ക്. ഇതിനെതിരെ ആരും ഫത്‌വ പുറപ്പെടുവിക്കുന്നില്ല. സൗദി അറേബ്യയിലോ മറ്റെവിടെയെങ്കിലുമോ പോയി സാക്കിര്‍ നായിക്കിന്റെ തലയറുക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ നല്‍കുമെന്നാണ് സാധ്വി സ്വകാര്യ ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ ആക്രമണത്തിന് പ്രേരണയായത് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടെലിവിഷന്‍ ചാനലായ പീസ് ടീവിയ്ക്ക് ഇന്ത്യയിലും ബംഗ്ലാദേശിലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ വിവിധ ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്. രൂപ

Latest