Connect with us

National

അസാറാം ബാപ്പുവിന്റെ ഒന്‍പതാമത്തെ ജാമ്യ ഹരജിയും തള്ളി

Published

|

Last Updated

ജയ്പൂര്‍: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന അസാറാം ബാപ്പുവിന്റെ ജാമ്യഹരജി ഒരിക്കല്‍ കൂടി തള്ളി. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ അസാറാം ബാപ്പുവിന്റെ ഒന്‍പതാമത്തെ ജാമ്യഹരജിയാണ് വിവിധ കോടതികള്‍ നിരാകരിക്കുന്നത്. കേസില്‍ വിചാരണ അന്ത്യഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ജാമ്യം നല്‍കുന്നത് ശരിയല്ലെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് നിര്‍മല്‍ ജീത് കൗര്‍ വ്യക്തമാക്കി.
വിചാരണ അനന്തമായി നീളുന്നുവെന്ന് അസാറാം ബാപ്പുവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇതും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ലെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പി സി സോളങ്കി പറഞ്ഞു. ജോധ്പൂരിലെ മാനി ഗ്രാമത്തിലുള്ള ആശ്രമത്തില്‍ വെച്ച് തന്നെ അസാറാം ബാപ്പു ബലാത്സംഗം ചെയ്തുവെന്നാണ് കൗമാരക്കാരിയുടെ പരാതിയില്‍ പറയുന്നത്.