Connect with us

National

ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് പറഞ്ഞത്. ഒരു സംഘടന എന്ന നിലയില്‍ ആര്‍എസ്എസിനെ മൊത്തമായി കുറ്റപ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ വിശദീകരണം അംഗീകരിച്ച കോടതി കേസ് സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റി.

2014 മാര്‍ച്ച് ആറിന് രാഹുല്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് രാഹുല്‍ പ്രസംഗിച്ചതായി ആരോപിച്ച് രാജേഷ് മഹാദേവ് കുന്ദെ ആണ് കോടതിയെ സമീപിച്ചത്.

സംഘടനയെ മൊത്തത്തില്‍ കുറ്റപ്പെടുത്തിയത് ശരിയല്ലെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ തയാറല്ലെന്നും വിചാരണ നേരിടാമെന്നുമായിരുന്നു രാഹുലിന്റെ നിലപാട്.