Connect with us

Kerala

കെ ബാബുവിന്റെ ഭാര്യയേയും സഹോദരനേയും വിജിലന്‍സ് ചോദ്യം ചെയ്തു

Published

|

Last Updated

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ ബാബുവിന്റെ ഭാര്യ ഗീതയേയും സഹോദരന്‍ കെകെ ജോഷിയേയും വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് പരിശോധനക്ക് എത്തുന്നതിന് മുമ്പ് ബാങ്ക് ലോക്കറുകള്‍ കാലിയാക്കിയതുമായി ബന്ധപ്പെട്ടാണ് ബാബുവിന്റെ ഭാര്യ ഗീതയെ ചോദ്യം ചെയ്തത്. ബാബുവിന്റെ സാമ്പത്തിക ഇടപാടുകള്‍ അറിയാനാണ് എല്‍ഐസി ഉദ്യോഗസ്ഥനായ ജോഷിയെ ചോദ്യം ചെയ്തത്.

വിജിലന്‍സ് പരിശോധിക്കാനെത്തിയപ്പോള്‍ ബാബുവിന്റേയും ഭാര്യയുടേയും ബാങ്ക് ലോക്കറുകള്‍ കാലിയായി കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റെയ്ഡിന് രണ്ടുമാസം മുമ്പ് ഗീത ലോക്കല്‍ കാലിയാക്കിയതായി കണ്ടെത്തിയിരുന്നു. തേനിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരോടും രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest