Connect with us

National

പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഇസ്്‌ലാമാബാദില്‍ ചേരുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിക്കും. നവംബറില്‍ നടക്കുന്ന സമ്മേളനത്തില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വിട്ടുനില്‍ക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. നിലവിലുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് വിട്ടുനില്‍ക്കലെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.  ഉറി ഭീകരാക്രമണമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

നവംബര്‍ ഒമ്പതിനാരംഭിക്കുന്ന സമ്മേളനത്തില്‍നിന്ന് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവയാണ് ദക്ഷിണേഷ്യന്‍ മേഖലാ സഹകരണ കൂട്ടായ്മയായ സാര്‍ക്കിലെ അംഗരാജ്യങ്ങള്‍. ഏഴ് അംഗങ്ങള്‍ക്കു പുറമെ, ഓസ്‌ട്രേലിയ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍, ജപ്പാന്‍, മൗറീഷ്യസ്, മ്യാന്‍മര്‍, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവക്ക് നിരീക്ഷക പദവിയുണ്ട്.

Latest