Connect with us

National

മുലായംസിംഗിന്റെ വിശ്വസ്തന്‍ അംബിക ചൗധരി ബി.എസ്.പിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ വിശ്വസ്തനും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനുമായ അംബിക ചൗധരി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് മായാവതിയുടെ ബി. എസ്.പിയില്‍ ചേര്‍ന്നു. സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്നും സ്ഥാനങ്ങളും അംഗത്വവും ഒഴിയുകയാണെന്നും അംബിക ചൗധരി പറഞ്ഞു. ബഹുജന്‍ സമാജ് പാര്‍ട്ടി സീറ്റില്‍ ബലിയയിലെ രസ്രയില്‍ മത്സരിക്കുമെന്നും ചൗധരി അറിയിച്ചു. മായാവതിക്കൊപ്പമാണ് ചൗധരി വാര്‍ത്താസമ്മേളനത്തിനെത്തിയത്.

മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവ് മുലായം സിംഗിനെതിരെ തുടരുന്ന നിലപാട് ലജ്ജാവഹമാണ്. ഇനിയുള്ള കാലം ബി.എസ്.പിക്ക് വേണ്ടി സമര്‍പ്പിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അംബിക ചൗധരിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മായാവതി അറിയിച്ചു.