Connect with us

Kerala

നാലുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12 കാരി

തന്നോടുള്ള സ്‌നേഹം കുറയുന്നു എന്നുകരുതിയാണ് മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകള്‍ കൃത്യം നിര്‍വഹിച്ചത്

Published

|

Last Updated

കണ്ണൂര്‍ | പാറക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിനെ കൊന്നത് 12 കാരിയാണെന്നു കണ്ടെത്തി. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് കൃത്യം നിര്‍വഹിച്ചതെന്നു പോലീസ് കണ്ടെത്തി.

തമിഴ്‌നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  മാതാപിതാക്കളില്ലാത്ത 12 വയസുകാരി, മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറയുന്നു.

വാടക കോട്ടേഴ്‌സില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ നാലുമാസം പ്രായമുള്ള യാസികയെ സഹോദരി അര്‍ധരാത്രിയോടെ എടുത്ത് വീടിന് സമീപത്തെ കിണറ്റില്‍ ഇട്ടുവെന്നാണ് പോലീസ് പറയുന്നത്. ശുചിമുറിയില്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരിയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞത്. യാസികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയതോടെ താമസക്കാര്‍ ചേര്‍ന്ന് പുറത്തെടുത്തു. അപ്പോഴേക്കും മരിച്ചിരുന്നു.

മരണം കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. തുടര്‍ന്ന് കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പാപ്പിനിശ്ശേരിയില്‍ ഇന്നലെ രാത്രിയാണ് 4മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുത്തുവിന്റെ ജ്യേഷ്ഠന്റെ മകളായ 12 വയസ്സുകാരിയാണ് കുഞ്ഞിനെ കാണുന്നില്ലെന്ന് ആദ്യം അറിഞ്ഞത്.

അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നുകുഞ്ഞ്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

 

Latest