Connect with us

Kerala

14 വയസുകാരിക്ക് ലൈംഗിക പീഡനം; പ്രതിക്ക് 60 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും

ഐരൂര്‍ സ്വദേശിയും പത്തനംതിട്ടയിലെ പ്രമുഖ കമ്പ്യൂട്ടര്‍ ഗ്രാഫിക് ഡിസൈനറുമായ ഷാജി ജോര്‍ജ് (45)നെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജ് ജയകുമാര്‍ ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | 14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ഐരൂര്‍ സ്വദേശിയും പത്തനംതിട്ടയിലെ പ്രമുഖ കമ്പ്യൂട്ടര്‍ ഗ്രാഫിക് ഡിസൈനറുമായ ഷാജി ജോര്‍ജ് (45)നെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജ് ജയകുമാര്‍ ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ രണ്ടുവര്‍ഷം അധികം കഠിന തടവ് അനുഭവിക്കണം. ഇന്ത്യന്‍ പീനല്‍ കോഡ്, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞിരുന്നു. പ്രതി 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടി തുടര്‍ പഠനവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ താമസിച്ചു വരവേ പഠന വൈകല്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നല്‍കിയ കൗണ്‍സിലിങിനിടയിലാണ് പീഡന വിവരം പുറത്തു പറയുന്നത്. വിവരമറിഞ്ഞ മാതാവ് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായ കേസിന്റെ വിചാരണ വേളയില്‍ കൗണ്‍സിലര്‍ പ്രതിഭാഗത്തോടൊപ്പം ചേര്‍ന്നുവെങ്കിലും മറ്റുതെളിവുകള്‍ പെണ്‍കുട്ടിക്ക് അനുകൂലമായി മാറുകയായിരുന്നു. കൊവിഡ് കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം വിവിധ ഘട്ടങ്ങളില്‍ തടസ്സപ്പെട്ടു വെങ്കിലും പോലീസ് ഇന്‍സ്പെക്ടര്‍മാരായ ന്യൂമാന്‍, ജി സുനില്‍ എന്നിവര്‍ അന്വേഷണം പൂര്‍ത്തീകരിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.