Connect with us

medical negligence

പനിബാധിച്ചെത്തിയ 70 കാരിക്ക് 25 നാള്‍ അവഗണന; മൃതദേഹവുമായി പ്രതിഷേധം

പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു

Published

|

Last Updated

ആലപ്പുഴ | പനിബാധിച്ച് ചികിത്സ തേടിയ 70 കാരി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് മൃതദേഹവുമായി ആശുപത്രിയില്‍ പ്രതിഷേധം.

വണ്ടാനം മെഡിക്കല്‍ കോളേജിലാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്. പനി ബാധിച്ച് ചികിത്സ തേടിയ ഉമൈബക്ക് ന്യുമോണിയയായി. അടിയന്തരമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതെ തുടര്‍ന്നാണ് മൃതദേഹവുമായി വണ്ടാനം മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തി പ്രതിഷേധിച്ചത്. പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും രണ്ടു മണിക്കൂര്‍ പ്രതിഷേ ധിച്ചത്.ആശുപത്രിയില്‍ വേണ്ട പരിചരണം ഉമൈബക്ക് നല്‍കിയില്ലെന്നും ഗുരുതരാവസ്ഥയില്‍ ആയിട്ടും ജനറല്‍ വാര്‍ഡില്‍ കിടത്തിയെന്നും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.25 ദിവസം മുമ്പ് പനി ബാധിച്ച് നടന്നാണ് ഉമൈബ ആശുപത്രിയില്‍ എത്തിയത്. വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത ശേഷം പിന്നീട് അസുഖം മൂര്‍ച്ഛിച്ചു. തലച്ചോറില്‍ അണുബാധ ഉണ്ടായി. ന്യൂമോണിയ ബാധിച്ചാണ് മരണം എന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് അറിയിച്ചത്. തുടര്‍ന്നാണ് അവഗണനക്കെതിരെ ബന്ധുക്കള്‍ മൃതദേഹവുമായി പ്രതിഷേധിച്ചത്.

Latest