Connect with us

Kerala

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

നേരത്തെ രണ്ട് പ്രതികളെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

Published

|

Last Updated

കൊല്ലം | മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അജ്മലിന്റെയും ഡോ. ശ്രീക്കുട്ടിയുടെയും കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് ഇന്ന് പൂര്‍ത്തിയാവുക. ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.

പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന. കഴിഞ്ഞ 14ന് ശനിയാഴ്ച ഇവര്‍ താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലില്‍ നിന്ന് ലഹരി ഉപയോഗിച്ചതിനുള്ള നിര്‍ണായക തെളിവുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഹോട്ടല്‍ മുറിയില്‍ നിന്ന് മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്നതിനുള്ള ട്യൂബും കണ്ടെത്തി. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ മാസം മൂന്ന് തവണ ഇതേ ഹോട്ടലില്‍ ഇവര്‍ മുറിയെടുത്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.

നേരത്തെ രണ്ട് പ്രതികളെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മനപ്പൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

 

 

 

 

 

---- facebook comment plugin here -----

Latest