Connect with us

National

വീട്ടില്‍ നിന്നും 500 രൂപ കാണാതായതിന് പത്ത് വയസുകാരനെ മര്‍ദിച്ച് കൊന്നു; പിതാവും രണ്ടാനമ്മയും പോലീസ് കസ്റ്റഡിയില്‍

കല്‍ക്കരി സ്റ്റൗ കത്തിക്കാന്‍ ഉപയോഗിക്കുന്ന ലോഹ പൈപ്പ് ഉപയോഗിച്ച് നൗഷാദ് കുട്ടിയെ മര്‍ദിക്കുകയായിരുന്നു.

Published

|

Last Updated

ഗാസിയാബാദ്  | ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാല്‍ വീട്ടില്‍ നിന്ന് 500 രൂപ കാണാതായെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മര്‍ദിച്ചു കൊന്നു. ഗാസിയാബാദിലെ ത്യോദി ഗ്രാമവാസിയായ ആദ് (10) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് നൗഷാദിനേയും രണ്ടാനമ്മ റസിയയേയും പോലീസ് കസ്റ്റഡിയിലെടുത്തു. കല്‍ക്കരി സ്റ്റൗ കത്തിക്കാന്‍ ഉപയോഗിക്കുന്ന ലോഹ പൈപ്പ് ഉപയോഗിച്ച് നൗഷാദ് കുട്ടിയെ മര്‍ദിക്കുകയായിരുന്നു. തലക്കേറ്റ അടിയാണ് കുട്ടിയുടെ മരണ കാരണമായതെന്നാണ് നിഗമനം.

ശനിയാഴ്ച രാവിലെ ഇവരുടെ വീട്ടില്‍ നിന്ന് 500 രൂപ കാണാതായി. തുടര്‍ന്ന് ആദ് പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂര മര്‍ദനം. ആദിന്റെ മറ്റ് ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിസാര കാരണങ്ങള്‍ പറഞ്ഞ് ഇരുവരും കുട്ടിയെ കഠിനമായി മര്‍ദിക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.

Latest