Connect with us

Kerala

പതിനാലുകാരിയുടെ നഗ്‌നഫോട്ടോകള്‍ വാങ്ങിപ്രചരിപ്പിച്ച യുവാവ് പിടിയില്‍

ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു

Published

|

Last Updated

തിരുവല്ല | പതിനാലുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകള്‍ കൈക്കലാക്കിയശേഷം പ്രചരിപ്പിച്ച കേസില്‍ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ ചിറക്കല്‍ തെക്കേതില്‍ സൂരജ് എസ് കുമാര്‍ (24) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്നും വാട്സാപ്പ് വഴിയും ഇന്‍സ്റ്റാഗ്രാമിലൂടെയും കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കുട്ടിയെക്കൊണ്ട് നഗ്നഫോട്ടോകള്‍ അയപ്പിച്ചുവാങ്ങിയത്. തുടര്‍ന്ന് വിദേശത്തുപോയ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി ഇത്തരം ഫോട്ടോകള്‍ കൈക്കലാക്കുകയും, കുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുക്കുകയുമായിരുന്നു. ഈമാസം 19ന് പോലീസില്‍ കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോട്ടോകള്‍ അയച്ചുകൊടുത്ത ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഹരിപ്പാട് പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു.തുടര്‍ന്ന് പ്രതിയുടെ ഫോണും പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു. കുട്ടിയെ പ്രലോഭിപ്പിച്ച് നഗ്നദൃശ്യങ്ങളും മറ്റും കൈക്കലാക്കിയ പ്രതി പിന്നീട് തന്റെ ഇിഗിതത്തിന് വഴങ്ങാതെ വന്നപ്പോള്‍ ഭാവി നശിപ്പിക്കും എന്നും മറ്റും ഭീഷണിപ്പെടുത്തിയശേഷം ബന്ധുവിന് അവ അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് കടുത്ത സമ്മര്‍ദ്ദത്തിലായ കുട്ടിയും കുടുംബം കോയിപ്രം പോലീസിനെ സമീപിച്ചത്. പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ് ഐ മുഹ്സിന്‍ മുഹമ്മദ്, സി പി ഓമാരായ ആരോമല്‍, ശരത്, സുരേഷ്, ശബാന എന്നിവര്‍ പങ്കെടുത്തു.

 

Latest