Editors Pick
കളിച്ചു കളിച്ചു ഒടുവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലും തട്ടിപ്പ്
തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പരാതിപ്പെടണമെന്നും ആര്‍ബിഐ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ന്യൂഡല്‍ഹി | ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നിരന്തരം ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പേരിൽ സൈബർ തട്ടിപ്പ്.മലപ്പുറം സ്വദേശിയുടെ 20 ലക്ഷം രൂപ നഷ്ടമായതായി പരാതി ലഭിച്ചെന്നാണ് സൈബർ പോലീസ് വ്യക്തമാക്കുന്നത്.’റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…’ എന്ന സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. സമ്മാനത്തിന്റെ വൗച്ചർ ഫോണിൽ അയച്ചു നൽകുമെന്നാണ് വാഗ്ദാനം. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്സാപ്പ് ലിങ്ക് ഇതിനായി ഉപയോഗിക്കാനും ആവശ്യപ്പെട്ടും.
വാട്സാപ്പ് ഗ്രൂപ്പിൽ ചേർന്ന് കഴിയുമ്പോൾ ജിഎസ്ടി അടയ്ക്കണമെന്ന അറിയിപ്പാണ് ലഭിച്ചത്. അതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു.ഇതില്‍ വീണുപോയതോടെയാണ് ഇവിടെ ഇര കുടുങ്ങിയത്. തുടർന്ന്, കൂടുതൽ പണം പല കാരണങ്ങൾ പറഞ്ഞ് കൈവശപ്പെടുത്തി.
ഇനിയാണ് ട്വിസ്റ്റ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമ്മാനം നിയമവിരുദ്ധമായി കൈപ്പറ്റിയെന്ന് പറഞ്ഞ് വിവിധ മന്ത്രാലയങ്ങളുടെയും സിബിഐ, എൻഐഎ മുതലായ അന്വേഷണ ഏജൻസികളുടെയും പേരിലും ഭീഷണി നൽകി കൂടുതൽ പണം അപഹരിക്കുന്നതാണ് ഇവരുടെ രീതി.സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും മുൻകൂറായി സമ്മാനങ്ങൾക്ക് നികുതി അടയ്ക്കേണ്ട ആവശ്യമില്ലെന്നും പോലീസ് മുന്നറിയിപ്പിൽ പല തവണ പറഞ്ഞിട്ടുണ്ട്.
തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പരാതിപ്പെടണമെന്നും ആര്‍ബിഐ അഭ്യര്‍ത്ഥിക്കുന്നുണ്ട്. എങ്കിലും ആളുകള്‍ നിരന്തരം വ്യാജസന്ദേശങ്ങളില്‍ വീഴുന്നുവെന്നതാണ് അത്ഭുതം.ഇത്തരം തട്ടിപ്പുകള്‍ നടന്ന് ഒരു മണിക്കൂറിനുള്ളിൽ പരാതിപ്പെട്ടാൽ പണം തിരിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് അറിയിക്കുന്നു.