Connect with us

Alappuzha

വാക്കുതര്‍ക്കം: ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു; പ്രതി റിമാന്‍ഡില്‍

കഴിഞ്ഞ ദിവസം രാത്രി തുറവൂര്‍ ക്ഷേത്രത്തിന് സമീപമായിരുന്നു കൊലപാതകം

Published

|

Last Updated

ആലപ്പുഴ | വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് തുറവൂരില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് വിരുതാചലം സ്വദേശി പൊന്നു സ്വാമിയുടെ മകന്‍ പളനിവേല്‍ പൊന്നുസ്വാമി (51) അണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തുറവൂര്‍ വളമംഗലം പുത്തന്‍തറ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍(43) നെ കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 7.40ഓടെ തുറവൂര്‍ ക്ഷേത്രത്തിന് സമീപമായിരുന്നു കൊലപാതകം. തുറവൂര്‍ മഹാ ക്ഷേത്രത്തിന് സമീപമുള്ള ഒരു കടക്ക് മുന്നിലാണ് പൊന്നുസ്വാമിയും സംഘവും സ്ഥിരമായി കിടന്നുറങ്ങിയിരുന്നത്. രാത്രി പൊന്നുസ്വാമിയും സുഹൃത്തുക്കളുമായി കിടന്ന് ഉറങ്ങുന്നതിനായി കടയുടെ മുന്നില്‍ എത്തിയെങ്കിലും കിടക്കാന്‍ സാധിച്ചില്ല. ഇവര്‍ ഉറങ്ങിയിരുന്ന സ്ഥലത്ത് ഉണ്ണികൃഷ്ണന്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കിടക്കാന്‍ പറ്റാതിരുന്നതിനെ തുടര്‍ന്ന് കടയുടെ സമീപത്ത് നിന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നുവന്ന ഉണ്ണിക്കൃഷ്ണനുമായി പളനി വേലും സംഘവും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സഞ്ചിയില്‍ നിന്ന് വെട്ടുകത്തിയെടുത്ത് പഴനിവേലിന്റെ കഴുത്തിലും നെഞ്ചിലും ഉണ്ണികൃഷ്ണന്‍ വെട്ടുകയുമായിരുന്നു.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഉണ്ണിക്കൃഷ്ണനെ ക്ഷേത്രത്തിന് സമീപത്തുണ്ടായിരുന്ന അരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ശിവപ്രസാദ് ബൈക്കില്‍ പിന്തുടര്‍ന്ന് തുറവൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്നാണ് പിടികൂടിയത്. കുത്തിയതോട് പൊലീസില്‍ പ്രതിയെ ഏല്‍പ്പിച്ചു. പളനിവേലിനെ തുറവൂര്‍ ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരിച്ചു.

പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest