Kerala
അര്‍ജുന്‍ വിഷയത്തില്‍ ഒരു മുതലെടുപ്പും നടത്തിയിട്ടില്ല; മനാഫ്
അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ല
കോഴിക്കോട് | അര്‍ജുന്‍ വിഷയത്തില്‍ താന്‍ ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്.അവസാനം വരെ താന്‍ അര്‍ജുനായി നിലകൊണ്ടു.വിവാദം ഇന്നത്തോടെ അവസാനിപ്പിക്കണം.
വൈകാരിത തന്റെ പ്രകൃതമാണ്.അത് കൊണ്ടുണ്ടായ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിക്കുന്നു. ആത്മാര്‍ഥമായാണ് അര്‍ജുന്റെ കുടുംബത്തിനൊപ്പം നിന്നതെന്നും മനാഫ് പറഞ്ഞു. ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുത്.അർജുന് വേണ്ടിയാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. അർജുനെ കിട്ടിയ ശേഷം ആ യൂട്യൂബ് ചാനൽ ഉപയോഗിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു.
അർജുന് 75000 മാസം ശമ്പളം കിട്ടുന്നു എന്ന് പറഞ്ഞത് സത്യമാണ്. ചിലമാസം അതിലും കൂടുതൽ ഉണ്ടാകാറുണ്ട്. ചില മാസം കുറവായിരിക്കും. ബത്ത ഉൾപ്പെടെ ഉള്ള തുക ആണത്. അതിന് അർജുൻ ഒപ്പിട്ട ലെഡ്‌ജർ അടക്കം കണക്കുണ്ടെന്നും എന്നാൽ അതൊന്നും കൂടുതൽ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും മനാഫ് പറഞ്ഞു
അതേസമയം അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ല. ആരില്‍ നിന്നും പണം വാങ്ങിയിട്ടുമില്ല. ഇതില്‍ അന്വേഷണം നടത്തി നടപടിയെടുക്കണം. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് പറഞ്ഞു.