Connect with us

Kerala

ലേഖന വിവാദം കൊഴുക്കുന്നു; തരൂരിനെ പുകഴ്ത്തി മുഖ്യമന്ത്രി

വസ്തുതകള്‍ ഉദ്ധരിച്ചുകൊണ്ട് സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കുന്ന ജനപ്രതിനിധി

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ വ്യവസായ രംഗത്തെ പ്രകീര്‍ത്തിച്ചുള്ള കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍ എം പിയുടെ ലേഖനത്തെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ പുകയുന്ന വിവാദങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടി ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കൂടരഞ്ഞിയില്‍ മലയോര ഹൈവേ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് തരൂരിന്റെ പേര് പറയാതെ മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ചില മേഖലകളില്‍ വലിയ തോതില്‍ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന് വസ്തുതകള്‍ ഉദ്ധരിച്ചുകൊണ്ട് സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി. അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ഐ ടി രംഗത്ത് സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിന്റെ കണക്കെടുത്താല്‍ ലോകത്തുണ്ടായതിന്റെ എത്രയോ മടങ്ങ് വികസനം കേരളം നേടിയെടുത്തു. അതാണ് അക്കമിട്ട് ചൂണ്ടിക്കാണിച്ച കാര്യമെന്നും തരൂരിന്റെ ലേഖനത്തെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

കേരളം നിക്ഷേപ സൗഹാര്‍ദമല്ലെന്നാണ് ഉത്തരവാദപ്പെട്ട ചിലര്‍ പരസ്യമായി പറയുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന പദവിക്ക് അര്‍ഹതയില്ലെന്ന് ഇവര്‍ പറയുന്നു. നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് കേരളത്തിന് ആ സ്ഥാനം ലഭിച്ചതെന്നും ആ പദവിയില്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ, തരൂരിനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ശക്തമായ ഭാഷയിലാണ് തരൂരിനെതിരെ രംഗത്തെത്തിയത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ലേഖനം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള ശശി തരൂരിന്റെ ലേഖനം പ്രസിദ്ധീകരിച്ചത്.

---- facebook comment plugin here -----

Latest