Connect with us

Kerala

പ്രക്ഷോഭം കടുപ്പിച്ച് ആശാ വര്‍ക്കര്‍മാര്‍; നിയമസഭാ മാര്‍ച്ച് തുടങ്ങി

സമരത്തെ അവഹേളിക്കുന്ന ഭരണകൂടം ചവറ്റുകൊട്ടയില്‍ ആകുമെന്ന് കെ കെ രമ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന രാപകല്‍ സമരം തുടങ്ങിയിട്ട് ഇന്നേക്ക് 22 ദിവസം. സമരം കടുപ്പിച്ച ആശമാരുടെ നിയമസഭാ മാര്‍ച്ച് തുടങ്ങി.
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സില്‍ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഉറച്ച് നിന്നാണ് ആശമാരുടെ പ്രക്ഷോഭം.

ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെകെ രമ രംഗത്തെത്തി. സമരത്തെ അവഹേളിക്കുന്ന ഭരണകൂടം ചവറ്റുകൊട്ടയില്‍ ആകുമെന്ന് കെ കെ രമ പറഞ്ഞു. ഇവിടെ ഒരു സമരത്തിന് സിപിഎമ്മിന്റെ തിട്ടൂരം വേണ്ടെന്നും അവരുടെ മുദ്രാവാക്യം ഏറ്റെടുക്കാനല്ല സമരമെന്നും രമ കൂട്ടിച്ചേര്‍ത്തു. ഏത് ആശമാര്‍ക്കാണ് ഇവിടെ 13000 രൂപ കിട്ടുന്നത്. മുഖ്യമന്ത്രി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കണം. വേണ്ടിവന്നാല്‍ സമരക്കാര്‍ക്കൊപ്പം ഇരിക്കുമെന്നും കെ കെ രമ വ്യക്തമാക്കി. ആശ വര്‍ക്കര്‍മാരുടെ നിയമസഭ മാര്‍ച്ച് തുടങ്ങും മുമ്പ് വിഷയം ഭരണപക്ഷം സഭയില്‍ ഉയര്‍ത്തിയിട്ടുണ്ട്.

ആശ വര്‍ക്കര്‍മാര്‍ക്ക് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഓണറേറിയം നല്‍കുന്നത് കേരളമാണെന്ന് നിയമസഭയിലും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്‍എച്ച്എം പദ്ധതിയില്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് കിട്ടേണ്ട 600 കോടി കിട്ടാന്‍ പ്രതിപക്ഷം കൂടി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

 

 

Latest