Connect with us

Kerala

തിരുവനന്തപുരത്ത് ഏഴ് മാസം പ്രായമായ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ട്പേര്‍ പിടിയിൽ

തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം വിതുര തോട്ടുമുക്കില്‍ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആന്ധ്രസ്വദേശികള്‍ പിടിയില്‍. ആന്ധ്രപ്രദേശ് സ്വദേശി ഈശ്വരപ്പയും ഇയാളുടെ സുഹൃത്തുമാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം.

തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവസമയം ഷാനും ഭാര്യയും രണ്ടുകുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി സിറ്റ് ഔട്ടിനടുത്ത് ഹാളിലെ വാതിലിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു . ഈ
മയം പ്രതി സിറ്റ് ഔട്ടില്‍  മുട്ടില്‍ ഇഴഞ്ഞ് വന്ന് കുട്ടിയുടെ കൈ പിടിച്ച് വലിക്കുകയായിരുന്നു. സംഭവം കണ്ട പിതാവ് പുറത്തിറങ്ങിയതോടെ ഈശ്വരപ്പ ഭിക്ഷ ചോദിച്ച് വന്നതാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.തുടര്‍ന്ന് ഷാനും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് രേവണ്ണയെ ആനപ്പെട്ടി എന്ന സ്ഥലത്തുനിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുഞ്ഞിനെ ഈശ്വരപ്പയും സുഹൃത്തും ചേര്‍ന്ന് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

 

Latest