Connect with us

Kerala

അയോധ്യ: സാദിഖലി തങ്ങളുടെ പ്രസ്താവന സദുദ്ദേശപരമെന്ന് കുഞ്ഞാലിക്കുട്ടി

ഭിന്നിപ്പിക്കാനുള്ള ബി ജെ പി ശ്രമം ചെറുക്കുകയായിരുന്നു സാദിഖലി തങ്ങളുടെ ലക്ഷ്യം.

Published

|

Last Updated

കോഴിക്കോട്‌ | അയോധ്യയിലെ രാമക്ഷേത്രവും നിര്‍മിക്കാന്‍ പോവുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന സദുദ്ദേശപരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭിന്നിപ്പിക്കാനുള്ള ബി ജെ പി ശ്രമം ചെറുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാമക്ഷേത്രം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്രസംഗത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു. അത് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. അതില്‍ പ്രതിഷേധിക്കേണ്ട കാര്യമില്ല. ബഹുസ്വര സമൂഹത്തില്‍ ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ അക്കാലത്ത് നമുക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞു. മുസ്‌ലിംകള്‍ സെന്‍സിറ്റീവായും ഊര്‍ജസ്വലമായും ജീവിക്കുന്ന കേരളത്തിലാണ് സഹിഷ്ണുതയുടെ മാതൃക രാജ്യത്തിന് കാണിച്ചുകൊടുത്തത്. തകര്‍ക്കപ്പെട്ടത് അയോധ്യയിലെ ബാബരി മസ്ജിദാണെങ്കിലും രാജ്യം മൊത്തം ഉറ്റുനോക്കിയത് കേരളത്തിലേക്കായിരുന്നു. അയോധ്യയില്‍ കര്‍സേവകരും ചില ഭീകരവാദികളും അസഹിഷ്ണുതയുടെ കതീന പൊട്ടിച്ചപ്പോള്‍ കേരളത്തില്‍ സമാധാനത്തിന്റെ പൂത്തിരി കത്തുന്നുണ്ടോ എന്നാണ് രാജ്യം ഉറ്റുനോക്കിയതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

Latest