Connect with us

Kerala

ബലാത്സംഗ കേസ്; മാസ്‌കറ്റ് ഹോട്ടലില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു

2016ല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് തന്നെ സിദ്ദിഖ് ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി

Published

|

Last Updated

തിരുവനന്തപുരം | നടന്‍ സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ പോലീസ് പരിശോധന നടത്തി. കന്റോണ്‍മെന്റ് എ സിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍
2016ല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് തന്നെ സിദ്ദിഖ് ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഈ സമയത്തെ ഹോട്ടല്‍ താമസ രേഖകളടക്കം പോലീസ് ശേഖരിച്ചു.

സിനിമയില്‍ അവസരം വാദ്ഗാനം ചെയ്ത് 2016ല്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് ബലാല്‍സംഗം ചെയ്തുവെന്ന പരാതിയിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. നിള തിയറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് കണ്ടെതെന്നും ഇതിനു ശേഷം സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി.

ഡി ജി പിക്ക് നല്‍കിയ നടിയുടെ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പോലീസിന് കൈമാറിയത്. ഇന്നലെ നടിയുടെ മൊഴിയെടുത്തു. പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇനി കൂടുതല്‍ തെളിവുകളും സാക്ഷി മൊഴികളും പോലീസ് ശേഖരിക്കും.