Connect with us

Kerala

പട്ടാപ്പകല്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബേങ്ക് കൊള്ള; സംഭവം ചാലക്കുടിയില്‍

15 ലക്ഷം രൂപയാണ് മോഷ്ടാവ് കൊണ്ടുപോയതെന്ന് അധികൃതര്‍.

Published

|

Last Updated

തൃശൂര്‍ | ചാലക്കുടിയില്‍ പട്ടാപ്പകല്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബേങ്ക് കൊള്ളയടിച്ചു. ഫെഡറല്‍ ബേങ്കിന്റെ പോട്ട ശാഖയിലാണ് സംഭവം. ഇന്ന് ഉച്ചയോടെ ബൈക്കിലെത്തിയ മോഷ്ടാവ് ഹെല്‍മറ്റ് തലയില്‍ നിന്നൂരാതെ കൗണ്ടറിലേക്ക് പ്രവേശിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലിത്തകര്‍ത്ത ശേഷം പണം കവരുകയുമായിരുന്നു. 15 ലക്ഷം രൂപയാണ് മോഷ്ടാവ് കൊണ്ടുപോയതെന്ന് അധികൃതര്‍ അറിയിച്ചു.

മോഷ്ടാവിനായി ഊര്‍ജിത അന്വേഷണം നടത്തിവരികയാണ് പോലീസ്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

എട്ട് ജീവനക്കാരാണ് ബേങ്കിലുണ്ടായിരുന്നത്. ഹെല്‍മറ്റിനു പുറമെ, ജാക്കറ്റും മാസ്‌കും ധരിച്ചാണ് അക്രമി ബേങ്കിനകത്തേക്ക് പ്രവേശിച്ചത്.

 

Latest