Connect with us

Uae

ജബൽ അലിയിൽ ഭാരത് മാർട്ട് യാഥാർഥ്യമാകും; 2026ൽ പൊതുജനങ്ങൾക്കായി തുറക്കും

ചൈനീസ് ഡ്രാഗൺ മാർട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ ദുബൈയിൽ ഇന്ത്യയുടെ ഒരു ബിസിനസ് - ടു- ബിസിനസ്, ബിസിനസ് - ടു - കൺസ്യൂമർ മാർക്കറ്റ്‌ പ്ലെയ്സ് ആയിരിക്കും ഭാരത് മാർട്ട്.

Published

|

Last Updated

ദുബൈ | ജബൽ അലിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രം “ഭാരത് മാർട്ട്’ നിർമിക്കുന്നത് 27 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയിൽ. 2026 അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറക്കും. ജബൽ അലി ഫ്രീ സോണിൽ റീട്ടെയിൽ, ഷോറൂമുകൾ, വെയർഹൗസ് എന്നിവ ഉണ്ടാകും.

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യുറേഷ്യ എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾ എത്തിക്കാനുള്ള പുനഃകയറ്റുമതി കേന്ദ്രമായും ഇത് മാറും. ദുബൈ കിരീടാവകാശിയും യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ത്യ സന്ദർശിച്ചപ്പോൾ രൂപ രേഖ അംഗീകരിച്ചു.

ചൈനീസ് ഡ്രാഗൺ മാർട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ ദുബൈയിൽ ഇന്ത്യയുടെ ഒരു ബിസിനസ് – ടു- ബിസിനസ്, ബിസിനസ് – ടു – കൺസ്യൂമർ മാർക്കറ്റ്‌ പ്ലെയ്സ് ആയിരിക്കും ഭാരത് മാർട്ട്. ഇത് ഇന്ത്യൻ ബിസിനസുകളും ആഗോള വിപണികളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു.അടിസ്ഥാന സൗകര്യ നിർമാണം ഇതിനകം ആരംഭിച്ചതായി ഡി പി വേൾഡ് ഗ്രൂപ്പ് ചെയർമാനും സി ഇ ഒയുമായ സുൽത്താൻ അഹ്്മദ് ബിൻ സുലായം പ്രഖ്യാപിച്ചു.

ഭാരത് മാർട്ട്, ആഗോള ഉപഭോക്താക്കൾക്ക് പ്രത്യേകിച്ച് ജി സി സി, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് വാങ്ങുന്നവർക്ക് എളുപ്പമാകും. ഇത് സർക്കാർ സഹകരണ പ്രവർത്തനത്തിന്റെ ഒരു ഉദാഹരണമാണ്. ശൈഖ് ഹംദാന്റെയും ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെയും സാന്നിധ്യത്തിൽ കമ്പനി പദ്ധതിയുടെ വെർച്വൽ മോഡൽ അനാച്ഛാദനം ചെയ്തു.

“ഇന്ത്യ ആഗോള വ്യാപാരം വികസിപ്പിക്കുമ്പോൾ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും അതിനെ ഒരു സുപ്രധാന പങ്കാളിയാക്കുന്നുവെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം വർധിക്കുകയും 2,300-ലധികം ഇന്ത്യൻ കമ്പനികൾ ജാഫ്സയിൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആഗോള വിപണികളിലേക്ക് വേഗത്തിൽ പ്രവേശനം നൽകുന്നതിലൂടെ ഭാരത് മാർട്ട് യു എ ഇ – ഇന്ത്യ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തും.

പിയൂഷ് ഗോയൽ ഈ സൗകര്യത്തെ “പരിവർത്തന പദ്ധതി’ എന്ന് വിശേഷിപ്പിച്ചു. പ്രാരംഭ ഘട്ടത്തിൽ 13 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതായിരിക്കും ഭാരത് മാർട്ട്. ഇന്ത്യൻ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം എസ് എം ഇ) ഒരു പ്രധാന വ്യാപാര കേന്ദ്രമായി വർത്തിക്കും.ജബൽ അലി ഫ്രീ സോണിൽ (ജാഫ്‌സ) തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ഈ സൗകര്യത്തിൽ 1,500 ഷോറൂമുകളും 700,000 ചതുരശ്ര അടിയിൽ കൂടുതൽ അത്യാധുനിക വെയർഹൗസിംഗ്, ലൈറ്റ് ഇൻഡസ്ട്രിയൽ യൂണിറ്റുകൾ, ഓഫീസ് സ്ഥലങ്ങൾ, മീറ്റിംഗ് സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും.സ്ത്രീകൾ നയിക്കുന്ന ബിസിനസുകൾക്കായി ഭാരത് മാർട്ടിന് ഒരു പ്രത്യേക സ്ഥലവും ഉണ്ടായിരിക്കും.

ജബൽ അലി തുറമുഖത്ത് നിന്ന് വെറും 11 കി. മീ. അകലെയും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 15 കി. മീ. അകലെയും ഇത്തിഹാദ് റെയിലിലേക്ക് സൗകര്യപ്രദമായ പ്രവേശനവുമുള്ളതുമായിരിക്കും ഭാരത് മാർട്ട്. ഇന്ത്യൻ ബിസിനസുകൾക്ക് മൾട്ടിമോഡൽ ലോജിസ്റ്റിക്‌സ് ശൃംഖലയിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യും. വ്യോമഗതാഗതത്തിന് പുറമേ, 150 സമുദ്ര ലക്ഷ്യസ്ഥാനങ്ങൾ, ലോകമെമ്പാടുമുള്ള 300-ലധികം നഗരങ്ങളുമായി ഈ സൗകര്യത്തെ ബന്ധിപ്പിക്കുന്നു. ഇത് വിപണി വ്യാപ്തിയും കാര്യക്ഷമതയും വർധിപ്പിക്കും.

---- facebook comment plugin here -----

Latest