Connect with us

Kerala

നിവിന്‍ പോളിക്കെതിരായ കേസ്: തിയ്യതി മാറിപ്പോയത് ഉറക്കപ്പിച്ചില്‍ ആയതുകൊണ്ടാണ്; യഥാര്‍ത്ഥ തിയ്യതി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും പരാതിക്കാരി

ഇന്ന് അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങള്‍ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി

Published

|

Last Updated

കൊച്ചി | നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ തീയതി മാറിപ്പോയത് ഉറക്കപ്പിച്ചിലായിരുന്നതുകൊണ്ടെന്ന് പരാതിക്കാരി.യഥാര്‍ത്ഥ തിയ്യതി പോലീസിന് മൊഴിയായി നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു. 2023 ഡിസംബര്‍ 14, 15 തിയതികളില്‍ ദുബൈയില്‍ വച്ച് ലൈംഗിക അതിക്രമം ഉണ്ടായതെന്നായിരുന്നു നടി പറഞ്ഞത്. അന്നേദിവസം നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു.ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ പ്രതികരണം.

കേസില്‍ അട്ടിമറി സംശയിക്കുന്നു. അന്വേഷണത്തില്‍ ഉള്ള വിശ്വാസവും നഷ്ടമായി. രണ്ടാം പ്രതി സുനില്‍ ഒളിവിലാണ്. കേസില്‍ ഒരു പ്രതീക്ഷയില്ലെന്നും പരാതിക്കാരി പറഞ്ഞു.

ആരോപണത്തിനെതിരെ നിവിന്‍ പോളി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിയ്യതി ഉറക്കപ്പിച്ചില്‍ പറഞ്ഞെന്ന് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ഇന്ന് അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങള്‍ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു.

തനിക്കു നേരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി ഡിജിപിക്കും പ്രത്യേകാന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരികമന്ത്രി സജി ചെറിയാനും പരാതി നല്‍കിയിട്ടുണ്ട്. പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നെന്ന് പരാതിയില്‍ നിവിന്‍ പറയുന്നു. ഇതിന്റെ വിശദാംശങ്ങളും പരാതിയില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്.തെളിവായി പാസ്പോര്‍ട്ടിന്റെ പകര്‍പ്പും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

 

Latest