Connect with us

National

മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസ്; പ്രൊഫസര്‍ ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കി

ബോംബെ ഹൈക്കോടതിയാണ് സായിബാബ അടക്കം ആറ് പ്രതികളെയും വെറുതെ വിട്ടത്.

Published

|

Last Updated

മുംബൈ|മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയാണ് സായിബാബ അടക്കം ആറ് പ്രതികളെയും വെറുതെ വിട്ടത്. 2017ലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ വകുപ്പുകള്‍ ചുമത്തി ജിഎന്‍ സായി ബാബ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ഗച്ച് റോളിയിലെ വിചാരണ കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

2022 ഒക്ടോബറില്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ മോചനം വൈകി. പിന്നാലെ കേസില്‍ മറ്റൊരു ബെഞ്ചില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് വാദം കേട്ടത്. കേസില്‍ വാദം കേട്ട ബോംബെ ഹൈക്കോടതി സായിബാബയടക്കം അഞ്ചു പേരെ കുറ്റവിമുക്തരാക്കുകയായിരുന്നു.

ആറ് പ്രതികളിലൊരാള്‍ ജയിലില്‍ വച്ച് മരിച്ചിരുന്നു. വീല്‍ ചെയര്‍ സഹായത്തില്‍ കഴിയുന്ന ജിഎന്‍ സായിബാബ നിലവില്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. 2022ല്‍ ഉണ്ടായതുപോലെ വിധിക്കെതിരെ ആരും അപ്പീല്‍ പോവില്ലെന്നാണ് പ്രതീക്ഷയെന്ന് ജിഎന്‍ സായിബാബയുടെ ഭാര്യ വസന്ത പറഞ്ഞു. ഒപ്പം നിന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്നും വസന്ത കൂട്ടിച്ചേര്‍ത്തു.

 

 

 

---- facebook comment plugin here -----

Latest