Connect with us

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച കേസ്; പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെറുതെവിട്ടു

പരാതിക്കാരായ സെക്യൂരിറ്റി ജീവനക്കാര്‍ മൊഴിമാറ്റിയതും കേസില്‍ തിരിച്ചടിയായി.

Published

|

Last Updated

കോഴിക്കോട്  | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടെ നടപടി. പരാതിക്കാരായ സെക്യൂരിറ്റി ജീവനക്കാര്‍ മൊഴിമാറ്റിയതും കേസില്‍ തിരിച്ചടിയായി.

2022ലാണ് കേസിനാസ്പദമായ സംഭവം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം കെ അരുണ്‍ ഉള്‍പ്പെടെ ഏഴ് പേരായിരുന്നു കേസിലെ പ്രതികള്‍. സന്ദര്‍ശനെത്തിനെത്തിയ ആളുകളെ തടഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷ ജീവനക്കാരായ മൂന്ന് പേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന കെ അരുണ്‍, മേഖലാ സെക്രട്ടറി എം കെ അഷിന്‍, മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍, സി പി എം ലോക്കല്‍ കമ്മിറ്റി അംഗം കെ രാജേഷ്, സജിന്‍, നിഖില്‍ സോമന്‍, ജിതിന്‍ലാല്‍ എന്നിവരെയാണ് കേസില്‍ വെറുതെ വിട്ടത്. സുരക്ഷാ ജീവനക്കാരായ കെ എസ് ശ്രീലേഷ്, എന്‍ ദിനേശന്‍, രവീന്ദ്ര പണിക്കര്‍ എന്നിവര്‍ക്കായിരുന്നു മര്‍ദ്ദനമേറ്റിരുന്നത്

 

---- facebook comment plugin here -----

Latest