Connect with us

governor

സെര്‍ച്ച് കമ്മിറ്റി: തന്നെ തടയാനാവില്ലെന്ന് ഗവര്‍ണര്‍; കോടതിയെ സമീപിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍

പ്രതിനിധികളെ നല്‍കരുതെന്നാണ് സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശമെന്നും ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം | വി സി നിര്‍ണ്ണയത്തിന് സര്‍വ്വകലാശാല പ്രതിനിധികളില്ലാതെ ഗവര്‍ണര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍വകലാശാല പ്രതിനിധികളെ നല്‍കിയില്ലെന്നും അതിനാല്‍ മറ്റ് നടപടികളുമായി താന്‍ മുന്നോട്ട് പോകുകയായിരുന്നുവെന്നും ജോലി ചെയ്യുന്നതില്‍ നിന്ന് തടയാനാകില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.

കേരളാ സര്‍വകലാശാലയോട് പ്രതിനിധികളെ ആവശ്യപ്പെട്ട് ആറ് തവണ കത്ത് അയച്ചിരുന്നു. പ്രതിനിധികളെ നല്‍കരുതെന്നാണ് സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. മാധ്യമങ്ങള്‍ തന്നെ ഇത് റിപോര്‍ട്ട് ചെയ്തതതുമാണ്. സിന്‍ഡിക്കറ്റുകള്‍ക്ക് കോടതിയില്‍ പോകാനുള്ള അവകാശം ഉണ്ട്. ചാന്‍സിലര്‍ക്ക് സേര്‍ച്ച് കമ്മിറ്റിയുമായി മുന്നോട്ട് പോകാനും അവകാശം ഉണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

എ ബി വി പി ആയതിനാല്‍ മാത്രം ചിലരെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുന്നുവെന്ന ഉന്നതവിദ്യാഭാസ മന്ത്രിയുടെ പ്രതികരണത്തോട് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. മന്ത്രി തന്നെയാണ് കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അലങ്കോലപ്പെടുത്തിയതെന്നും ഗവര്‍ണര്‍ ആരോപിച്ചു.
ആറ് സര്‍വ്വകലാശാലകളിലാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. കേരള, എം ജി, ഫിഷറീസ്, അഗ്രികള്‍ച്ചര്‍, കെ ടി യു, മലയാളം സര്‍വ്വകലാശാലകളിലേക്കാണ് നിയമന നീക്കം. ഗവര്‍ണര്‍ രൂപീകരിച്ച കമ്മിറ്റികളില്‍ യു ജി സികളുടേയും ചാന്‍സ്‌ലറുടെയും നോമിനികളാണുളളത്. സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനാണ് ഗവര്‍ണറുടെ നീക്കം.

Latest