Connect with us

Kerala

പരാതിക്കാരിയെ അറിയില്ല;തനിക്കെതിരായ പീഡന പരാതിയില്‍ ഗൂഢാലോചന സംശയിക്കുന്നു: നടന്‍ നിവിന്‍ പോളി

സത്യം തെളിയിക്കാന്‍ നിയമത്തിന്റെ ഏത് അറ്റംവരേയും പോകും

Published

|

Last Updated

തിരുവനന്തപുരം |  തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത പീനക്കേസില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച നിവിന്‍ പോളി സത്യം തെളിയിക്കാന്‍ ഏത് അറ്റം വരെയും പോകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.പരാതി അടിസ്ഥാന രഹിതമാണ്. ഏത് അന്വേണവുമായി സഹകരിക്കും. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശിയക്കുന്നതായും നിവിന്‍ പോളി പറഞ്ഞു.സത്യം തെളിയിക്കാന്‍ നിയമത്തിന്റെ ഏത് അറ്റംവരേയും പോകും. ആര്‍ക്കെതിരേയും ആരോപണം വരാം. അവര്‍ക്ക് വേണ്ടി കൂടിയാണ് താന്‍ മുന്നോട്ട് വരുന്നത്.

പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നത്. വാര്‍ത്ത നല്‍കുന്നതില്‍ കുഴപ്പമില്ല. പക്ഷേ കാര്യങ്ങള്‍ അന്വേഷിച്ചിട്ട് കൊടുത്താല്‍ നല്ലതാകും. എന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് നൂറ് ശതമാനം ഉറപ്പുള്ളതുകൊണ്ടാണ് ഇന്ന് തന്നെ വാര്‍ത്താസമ്മേളനം വിളിച്ചത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനാല്‍ കേസ് അതിന്റെ വഴിക്ക് പോകും.ഇത് സത്യമല്ലെന്ന് തെളിയിക്കാന്‍ എല്ലാ വഴികളും തേടും. എന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും തയ്യാറാണ്. വേണ്ടിവന്നാല്‍ വീണ്ടും മാധ്യമങ്ങളെ കാണും. സത്യം അല്ലെന്ന് തെളിഞ്ഞാലും എന്റെ കൂടെ നില്‍ക്കണം.

ഒന്നര മാസം മുന്‍പ് ഒരു സിഐ വിളിച്ചിരുന്നു. സ്റ്റേഷനിലേക്ക് വരാനാണ് വിളിപ്പിച്ചത്. ഇങ്ങനെ ഒരു ആരോപണം ഉണ്ടെന്നു പറഞ്ഞു. എനിക്ക് അറിയില്ലെന്നാണ് പറഞ്ഞത്. ഇതു മനപ്പൂര്‍വമുള്ള ആരോപണമാണ്. ഗൂഢാലോചന ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ കേസില്‍ പറയുന്ന ഒരു വ്യക്തിയെ അറിയാം. മലയാള സിനിമയില്‍ ഒരുപാട് പേര്‍ക്ക് ഫണ്ട് ചെയ്യുന്ന ആളാണ്. ഞാനും ഫണ്ട് വാങ്ങി സിനിമ ചെയ്തിട്ടുണ്ട്. ഈ പരാതിയിലുള്ള നിര്‍മാതാവിനെ കണ്ടിട്ടുണ്ട്. അയാളെ കണ്ട തീയതി ഓര്‍മ ഇല്ല. ദുബായ് മാളില്‍ വെച്ചാണ് കണ്ടതെന്നും ആരോപണങ്ങളില്‍ സത്യമില്ലെന്ന് തെളിയിക്കാന്‍ നിയമപോരാട്ടം തുടരുമെന്നും നിവിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

Latest