Connect with us

Idukki

അടിമാലി കുരിശുപാറ കല്ലാര്‍വാലി കാര്‍ഡമം എസ്റ്റേറ്റില്‍ സംഘര്‍ഷം; മൂന്ന് തൊഴിലാളികള്‍ക്ക് വെട്ടേറ്റു

ഒന്നര വര്‍ഷമായി ഈ തൊഴിലാളികള്‍ അനുകൂല്യങ്ങള്‍ക്കായി കയറിയിറങ്ങുകയാണ്.

Published

|

Last Updated

ഇടുക്കി | അടിമാലി കുരിശുപാറ കല്ലാര്‍വാലി കാര്‍ഡമം എസ്റ്റേറ്റില്‍ സംഘര്‍ഷം. മൂന്നു തൊഴിലാളികള്‍ക്ക് വടിവാളിനു വെട്ടേറ്റു. രാവിലെ പത്തരയോടെയാണ് സംഭവം. എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളികളെ തോട്ടം പാട്ടത്തിന് എടുത്ത മാനേജ്‌മെന്റ് ഒന്നരവര്‍ഷം മുമ്പ് പിരിച്ചുവിട്ടിരുന്നു. ഒന്നര വര്‍ഷമായി ഈ തൊഴിലാളികള്‍ അനുകൂല്യങ്ങള്‍ക്കായി കയറിയിറങ്ങുകയാണ്. ഗ്രാറ്റുവിറ്റി, ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ചോദിക്കുന്നതിനാണ് കൂട്ടമായി തൊഴിലാളികള്‍ ഇന്ന് എസ്റ്റേറ്റില്‍ എത്തിയത്.

ആന്ധ്ര സ്വദേശികളുടെ മാനേജ്മെന്റില്‍ ഉള്‍പ്പെട്ട ആളുകളും തൊഴിലാളികള്‍ക്ക് ഒപ്പമുണ്ടായിരുന്നു. എസ്റ്റേറ്റിനുള്ളില്‍ കയറിയ തൊഴിലാളികളും തോട്ടം പാട്ടത്തിനെടുത്ത കട്ടപ്പന സ്വദേശിയുടെ ജീവനക്കാരുമായുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷം ഉണ്ടായ സമയത്ത് പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് അടിമാലി പോലീസ് എത്തി രണ്ടുപേരെ പിടികൂടി.

ഒന്നരവര്‍ഷമായി അറുപതോളം വരുന്ന തൊഴിലാളികള്‍ക്ക് ജോലിയില്ലാത്ത അവസ്ഥയാണ്. ആന്ധ്രപ്രദേശ് സ്വദേശികളായ എസ്റ്റേറ്റ് ഉടമസ്ഥരും എസ്റ്റേറ്റ് ലീസിന് എടുത്ത കട്ടപ്പന സ്വദേശികളും തമ്മിലുള്ള കേസ് കോടതിയിലാണ്.

 

Latest